 |
ശ്രാവണ സംഗീതമേ… ശ്രാവണ സംഗീതമേ… മലയാളമണ്ണിന്റെ ഗന്ധവുമായ് വന്ന സപ്തസ്വരരാഗ പ്രതിഭാസമേ ആവണിപ്പുലർവെട്ടം തെളിയുമ്പോളെന്നും ഉണർത്തുന്ന ഗന്ധർവ്വനെവിടെ, നിന്നെ ഉയർത്തിയ ഗന്ധർവ്വനെവിടെ? എവിടേ……… ശ്രാവണസംഗീതമേ…. സംഗീതമേ……. ഏ….. ഏ……
|
 |
തമ്പിതൻ ശൃംഗാര തമ്പുരുവിൻ തന്ത്രികൾ ശ്രുതിചേർന്നു പാടുമ്പോൾ എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്രധന്യമാകുന്നൂ ഉത്രാ……ടപ്പൂനിലാവുണരുന്നൂ
|
 |
ഒറ്റപ്പിലാവിലെ കൊമ്പിൽ, കാവ്യ- കന്യക ചില്ലാട്ടം ആടുമ്പോൾ ആ മന്ദഹാസത്തിൽ പദ്മദളങ്ങൾ പരാഗമുതിരുകയായി, ഭാഷതൻ വല്ലം നിറയുകയായി
|
 |
തിരുമലതൻ കരം തഴുകിയുണർത്തിയോ- രരയന്നമേ, ആരോമലേ… നിഴലായ്, പോകുന്ന വഴി പിൻതുടർന്നെത്തും നിൻ ഗാന ചാരുതയെന്നും, ആ നിരവദ്യഭാവനയെന്നും
|
 |
അലഞൊറിയും കായൽ തീരം അവിടുണരുമേതോഗാനം മൂളും മാടപ്രാവെൻ നെഞ്ചിൽ കൂടുകൂട്ടുമ്പോൾ പൊന്നോണ വെയിലേറ്റീടാൻ, പൂത്തുമ്പി തുള്ളൽ കൂടാൻ അതിലായ് അലിയാൻ അലയായ് അലയാൻ സലിൽ നെയ്ത സംഗീതം
|
 |
രവീന്ദ്രസംഗീത സ്വരമാധുരി…… ആ….. ആ….. ആ… രവീന്ദ്രസംഗീത സ്വരമാധുരി… ഹൃദയാന്തരങ്ങളിൽ ഹംസധ്വനി…. നിത്യവസന്തമാമീണങ്ങളായ്, സപ്ത- സ്വരമാ വീണയിൽ നൃത്തമാടീ രാഗങ്ങളായ്…… മോഹങ്ങളായ്
|
 |
പറനിറയെ…. ആ… ആ…. തൂകും പൌർണ്ണമിയിൽ പറനിറയെത്തൂകും പൌർണ്ണമിയിൽ പാഴിരുൾ തറവാടിൻ മുന്നിൽ ആരോ കമഴ്തിവച്ചൊരോട്ടുരുളിപോലെ ആവണിത്തിങ്കളുദിക്കേ നിറകണ്ണുമായി ഞാൻ കാത്തു നിൽപ്പൂ , നീ പറയാതെ പോയതിൻ പരിഭവത്തിൽ, തമ്മിൽ കാണാതെ പോയതിൻ നൊമ്പരത്തിൽ തമ്മിൽ കാണാതെ പോയതിൻ നൊമ്പരത്തിൽ
|
| |
സ്മൃതിതൻ സ്വർണ്ണമന്ദാരമലരുകൾ വിരിയും വർണ്ണ സ്വപ്നങ്ങൾ ചൊരിയുമൊ- രിരവിൽ നൃത്തമാടുന്നു മനസിലെ മായാവാർമയൂരങ്ങളനുപദ മളിനിരശ്രുതിയിടുമനുപമവനികയി- ലൊരുചെറുകുളിരലതഴുകിടുമസുലഭ സുഖകരലഹരിയിലിവിടിനിയെഴുതുക- യാണുഞാൻ, പാടിടാം, അമൃതസുകൃത വേദിയിൽ, നീ വരൂ, ശാരികേ…… വധുവായ്… |