2010

Bahuvreehi | ബഹുവ്രീഹി

ബാലനായി പാലക്കാട്‌ ജില്ലയിൽ വെള്ളിനേഴി അടുത്തുള്ള മാങ്ങോട്ടും, കുമാരനായി തൃശ്ശൂർ ജില്ലയിൽ കൊടകരയടുത്തുള്ള കോടാലിയിലും, യോഹന്നാനായി (യൗവ്വനകാലത്ത്‌) തൃശ്ശൂർ ജില്ലയിൽത്തന്നെ കുന്നംകുളം അടുത്തുള്ള വെള്ളറക്കാട്ടും ഉള്ള കുടുംബതറവാടുകളിൽ അവതരിച്ചു എന്നാണ് ഐതീഹ്യം.
അവതാരലക്ഷ്യം ഉപദ്രവം തന്നെ. പാട്ട് മഹാ കമ്പമാണ്. നേരമ്പോക്കുകൾ അനവധി വേറെയും ഉണ്ട് . എന്നാലും പാട്ടുകഴിഞ്ഞെയുള്ളൂ ബാക്കിയെന്തും.
പാടിയും എഴുതിയുമൊക്കെ ബാധയും ശത്രുദോഷവും മറ്റും ഒഴിപ്പിക്കുന്ന പതിവുണ്ടായിരുന്നു പണ്ട്.

ഗോപൻ

I am Gopan. Full name Gopakumar. Born at Adoor, Pathanamthitta District. Presently working at Qatar as an AutoCAD Designer.

I am interested in Painting and Music. Especially focussed on caricature, oil painting, mural painting and page designing.

My family including Father, Mother, Wife and one Daughter. I have one younger Sister. She is married.

ഉതൃട്ടാതി വള്ളംകളി

 ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ
തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ
ആറാട്ടുപുഴക്കടവിൽ അരയൊപ്പം വെള്ളത്തിൽ
നീരാടും മറിമാന്മിഴിയാളെക്കണ്ടേ പോയ്, ആ-
മാറെയ്തോരമ്പേറ്റെൻ നെഞ്ചു തകർന്നേ പോയ്
പോയ്.. പോയ്.. പോയ്,
ആ പോയ്.. പോയ്.. പോയ്
ഉതൃട്ടാതി വള്ളംകളി കാണാൻ പോയപ്പോൾ
തിത്തിത്താരാ തിത്തെയ്യം പാടിപ്പോകുമ്പോൾ….

അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത് (അയ്യടാ…!)
കൺകോണിൽ  തുടിച്ചുവല്ലോ കറുത്ത വണ്ട് (പിന്നേ…!)
അവളൊന്നു ചിരിച്ചപ്പോൾ ഹാ! വെളുത്തമുത്ത്
കൺകോണിൽ തുടിച്ചുവല്ലോ കറുത്ത വണ്ട്
കവിളിണകൾ ചുംബിക്കും നീർമണിയിൽ കണ്ടൂ ഞാൻ

പൂക്കൈതപ്പാടത്തെ

 പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ
ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്

മൂവന്തിനേരത്ത് പേരാലിൻ‌കൊമ്പിന്മേൽ
ഗന്ധർവ്വന്മാരുടെ വരത്തുപോക്ക്
തെരണ്ടുകുളിച്ചുവരും കുന്നത്തെ പൂവാലിക്ക്
ചെമ്മാനം കൂട്ടുന്നു ചാന്തുപൊട്ട്, മാറിൽ
മിന്നിത്തിളങ്ങുന്ന വൈരക്കല്ല്

പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ
ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്

നാടായ നാടെല്ലാം ചിങ്ങക്കുരുത്തോല    
തോരണം കെട്ടുന്നു ഓണരാവ്
ആരാരും കാണാതെ ഇക്കിളികൂട്ടീടും
കള്ളനെയോർത്തെന്നും കാത്തിരിപ്പ്, നെഞ്ചിൽ
തുള്ളിത്തുളുമ്പുന്നു പ്രേമനോവ്

തിരുവോണക്കതിരൊളിചാർത്തി

Orchestration: 
ജിൻസ്

തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
തിരനോക്കും ഹരിതവസന്തം പൂപ്പടകൂട്ടുകയായ്
മലയാളത്തിരുമുറ്റത്ത് മാവേലിത്തമ്പ്രാനെത്തും
നാളായെടി കളമൊഴിയേ പൂനുള്ളെടി പൈങ്കിളിയേ

തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്
പൂപ്പടകൂടുകയായ്

തുമ്പിപ്പാട്ടിന്നീണം തുള്ളിത്തൂവുമ്പോൾ
വരമഞ്ഞൾ തേച്ചുകുളിച്ചുവരുന്നൂ പുലർകാലം
ഉപ്പേരി വറുത്തുകൊറിക്കാം കളിമാവുകുഴച്ചതുരുട്ടാം
തിരുമൂലച്ചക്കരയിട്ടുവരട്ടിയൊരുക്കീടാം
കദനങ്ങൾക്കവധികൊടുത്തീ ഹൃദയങ്ങൾ കൂട്ടിച്ചേർക്കാം
എവിടാകിലുമൊന്നായ്ച്ചേർന്നില വെട്ടിനിരത്തീടാം, ഓണ-
സ്സദ്യവിളമ്പീടാം

തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ്

വസന്തകാല രഥമേറിവന്നല്ലോ

Orchestration: 
ജിൻസ്

വസന്തകാല രഥമേറിവന്നല്ലോ പൊന്നോണം
വസുന്ധര തൻ മനതാരിൽ തെളിയുന്നു പൊൻ ദീപം
ഹൃദയാങ്കണത്തിൽ പൂക്കളമൊരുക്കാൻ
ഉണരുക നീയെൻ പ്രിയസഖിയേ

ശ്രാവണമാസത്തിൻ ശാലീനതകളിൽ
താരകപ്പൂവുകൾ കോർത്തൊരു മാല്യം
ചാരുമനോഹരീ, നിന്റെ കാർവേണിയിൽ
സാദരം ചൂടിക്കാൻ ഞാനൊരുങ്ങുമ്പോൾ
നാണം കവിളത്തു പൂവിട്ടുവോ
രാഗം ചൊടികളിൽ ശ്രുതിയിട്ടുവോ

സാഗര സീമയിൽ സായന്തനങ്ങളിൽ
ശീതള ചന്ദനം ചാർത്തിടും കാലം
ദേവമനോഹരീ, നിൻ‌തിരു നെറ്റിയിൽ
മാധവ സന്ധ്യകൾ കുങ്കുമം തൊടുമ്പോൾ
മോഹം മറയത്ത് കതിരിട്ടുവോ
മേഘം
 

പൊന്നോണ സുര്യനുദിച്ചേ

പൊന്നോണ സുര്യനുദിച്ചേ, പൂമാനം കസവണിഞ്ഞേ!
പൂഞ്ചോല നിറ കവിഞ്ഞേ, പൂങ്കാവു പൂത്തുലഞ്ഞേ!
ഓണനാളിൻ ഉത്സവം! നാടാകെ ആമോദം!
വർണ്ണ പൊലിമ നൽകി, വരവേല്പിൻ ആഘോഷം ഓണം വന്നോണം വന്നേ തക തക

ഓണക്കിളി മൂളിയ പാട്ടിന്റെ ഈണത്തിൽ,
തുമ്പയും തെച്ചിയും ആടുന്നു താളത്തിൽ,
പൂവെല്ലാം തഴുകി വരും കുസൃതിപ്പൂന്തെന്നലിൻ
കിന്നാരം കേട്ടുലയും പൊൻ‌വയലേലകൾ
ഓണനാളിൻ ഉത്സവം! നാടാകെ ആമോദം!
വർണ്ണ പൊലിമ നൽകി, വരവേല്പിൻ ആഘോഷം
ഓണം വന്നോണം വന്നേ തക തക

ഡോ.ഹരിദാസ്

 PLAYBACK SINGER, and the winner of the DRISYA TV Award 2009 for the BEST MALE SINGER (Album: THAALOLAM). He is a graded singer of Light Music in All India Radio, Thiruvananthapuram since 1992, He is the winner of many musical competitions in School, District, State & University Level Youth Festivals. He had selected as the “KALAPRATHIBHA” of the District Level (Kollam) Balakalolsavam in 1979. He is a HATRIC WINNER (1984, 1985 & 1986) of Recitation competition in Pathanamthitta District Schools Youth Festivals.

കറുകറുത്തൊരു കാർമുകിൽ

Orchestration: 
ജിൻസ്

കറുകറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്,
കറു കറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്, നിൻ
നനഞ്ഞ പൂന്തുകിലുണക്കുവാനിള-
വെയിലു തന്നേ പോയ്, ചിങ്ങ-
പ്പുലരി പെൺ‌കൊടി കിഴക്കേകോലയിൽ
തിരി തെളിച്ചപ്പോൾ , നിൻ
തുടുത്ത പൂംകവിൾ കുങ്കുമം, അവൾ
തുറന്ന ചെപ്പിൽ നിന്നോ
അവൾ തുറന്ന ചെപ്പിൽ നിന്നോ

കറുകറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്…,

പാടം നിറയെ പച്ച വിരിക്കും
ചെറുമി പെൺ‌കിടാങ്ങൾ; അന്നു
ഞാറു നടുമ്പോൾ ചൊല്ലിയൊരീരടി
നമ്മെ കുറിച്ചല്ലേ?
കാവിലെ തേവരെ കാണുവാൻ പോയപ്പോൾ
ഞാൻ കൂടെ വന്നില്ലേ, ഊഞ്ഞാൽ
കൂട്ടുകാരൊത്ത് നീ ആടിയ നേരം