2009

Bahuvreehi | ബഹുവ്രീഹി

ബാലനായി പാലക്കാട്‌ ജില്ലയിൽ വെള്ളിനേഴി അടുത്തുള്ള മാങ്ങോട്ടും, കുമാരനായി തൃശ്ശൂർ ജില്ലയിൽ കൊടകരയടുത്തുള്ള കോടാലിയിലും, യോഹന്നാനായി (യൗവ്വനകാലത്ത്‌) തൃശ്ശൂർ ജില്ലയിൽത്തന്നെ കുന്നംകുളം അടുത്തുള്ള വെള്ളറക്കാട്ടും ഉള്ള കുടുംബതറവാടുകളിൽ അവതരിച്ചു എന്നാണ് ഐതീഹ്യം.
അവതാരലക്ഷ്യം ഉപദ്രവം തന്നെ. പാട്ട് മഹാ കമ്പമാണ്. നേരമ്പോക്കുകൾ അനവധി വേറെയും ഉണ്ട് . എന്നാലും പാട്ടുകഴിഞ്ഞെയുള്ളൂ ബാക്കിയെന്തും.
പാടിയും എഴുതിയുമൊക്കെ ബാധയും ശത്രുദോഷവും മറ്റും ഒഴിപ്പിക്കുന്ന പതിവുണ്ടായിരുന്നു പണ്ട്.

ആരോ

Song: 

ആരോ കാതിൽ പാടി
ആരോ കാതിൽ പാടി
ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ
അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ..
കാതിൽ പാടി.ആരോ കാതിൽ പാടി.

ഓണം with ഈണം 2009

പൊന്നിൻ ചിങ്ങമാസം പിറന്നു… ജാതിമതഭേദമെന്യേ, ലോകമെമ്പാടുമുള്ള മലയാളികൾക്കിത് സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ദിനങ്ങൾ….!

ഓണം തിരുവോണം

ഓണം…. തിരുവോണം…
പൂക്കളങ്ങളിലെൻ… പൂങ്കിളിയേ നീ
പൂമലർക്കുടമേന്തിവന്നൊരു പാട്ടു പാടാമോ

പൂവനങ്ങളിലാകേ… ഈ പൂമനങ്ങളിലാകേ, നിൻ
പൂങ്കവിളിലെ കുങ്കുമം കൊണ്ടു കളമെഴുതാമോ..?
പൈങ്കിളി മകളേ… വരൂ ചാരെയീവഴിയേ…
പുലർ സന്ധ്യയിൽ പൊൻതൂവൽ വീശി നീ കുളിർ പകരാമോ?
 
പൂന്തളിരിലചൂടി നറു പൊൽകതിർക്കുലയേന്തി
പൊട്ടുകുത്തിയിപ്പൂക്കളത്തിൽ വന്നിരിക്കാമോ?
പൂക്കളം കാണാന്  മാവേലി വന്നിടുമ്പോൾ
പുലർ വേളയിൽ സഖിമാരുമൊത്തുനീ കുരവയിടാമോ

ശ്രാവണ സന്ധ്യേ

ശ്രാവണ സന്ധ്യേ അറിയുമോ, എൻ
ശാരിക പോയതെവിടെ?
ഓർമ്മകൾ തൻ ചുടു ചുംബനമേകിയെൻ
ഓമന പോയതെവിടെ, എവിടെ?
ഓമന പോയതെവിടെ
 
ആ സുഖ മാദക ഗന്ധമുണർത്തി
ആതിരയിതിലെ വരുമ്പോൾ
ആ പൊൻ വിരലുകൾ പുളകം ചാർത്തിയ
എൻ മിഴി സാഗരമായി
ഓരോ നിമിഷം തോറും ഹൃദയം
അവളെ തേടുകയായി, വീണ്ടും
അവളെ തേടുകയായി
 
ഈ പൊൻവെയിലും ഈ പൂന്തൊടിയും
ഈറനണിഞ്ഞൊരുഷസ്സും
തേടുകയായ് കള മൊഴികളുണർത്തിയ
ഈരടിതൻ ശ്രുതിയെങ്ങും
തഴുകിയുണർത്താൻ എന്നിലലിയാൻ
വരികില്ലേയവളിനിയും, വീണ്ടും
വരികില്ലേയവളിനിയും

ആരോ കാതിൽ പാടി

ആരോ കാതിൽ പാടി
ആരോ കാതിൽ പാടി
ആരോ കാതിൽ പാടി, ഓണ-പ്പാട്ടിനോർമ്മകൾ
കായൽ തീരം തേടി, കാണാ-ക്കാറ്റിനീണങ്ങൾ
ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ
ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമാരോ...
കാതിൽ പാടി.ആരോ കാതിൽ പാടി.

മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ
അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ..
കാതിൽ പാടി.ആരോ കാതിൽ പാടി.

ഓർമ്മകൾ വീണ്ടുമുണർത്തി

ഓർമ്മകൾ വീണ്ടുമുണർത്തിവന്നെത്തുന്നു
ഓമൽകിനാക്കളുമായൊരോണം
തേരൊലി കേൾക്കുന്നു മാവേലി മന്നന്റെ,
തേനൊലിപ്പാട്ടിന്റെ ശീലുകളിൽ

പൂക്കളമെഴുതുവാൻ പുലരികളിൽ
പൂതേടിയന്നു നാം പോയതില്ലേ
പൂമ്പാറ്റതൻ പരിരംഭണത്താൽ
പുതു മലർ നാണിച്ചതോർമ്മയില്ലേ
പാതിവിടർന്നൊരു പൂവായി ഞാൻ
നീയൊരു ശലഭമായി.
 
കാത്തു കിനാവുകളിതു വരെയും
കാതോർത്തു നിന് വിളി കേൾക്കുവാനായ്
പൂങ്കാറ്റുതൻ കുളിർ ചുംബനത്താല്
പുളകിതയാകുന്ന മാലതിപോല്
ഓണനിലാമഴ പെയ്തിടുമ്പോൾ
അരികിൽ നീ വന്നുപാടി

G Nisikanth | ജി നിശീകാന്ത്

ചെങ്ങ­ന്നൂരി­നടു­ത്തുള്ള ഒരു ‘ചെറിയ‘ ­നാട്ടു­കാരൻ. വിപ്ല­വ മുദ്രാ­വാക്യ­ങ്ങളെ­ഴുതി എഴു­ത്തിൽ തുട­ക്കം. കവി­തയേ­യും സംഗീ­ത­ത്തേ­യും അക­മഴി­ഞ്ഞു സ്നേ­ഹി­ക്കു­ന്ന ഒരാ­രാധ­കൻ. അനേ­കം മഹാ­രഥ­ന്മാരോ­ടൊപ്പം സഹ­കരി­ക്കാൻ കഴി­ഞ്ഞ­തിൽ ഭാഗ്യ­വാൻ. പാട്ടു­കളെ­ഴുതും, സംഗീ­തം അഭ്യ­സിച്ചി­ട്ടില്ലെ­ങ്കിലും കേട്ട­റി­വിൽ പൊടി­ക്ക് ആ കടും­കയ്യും ചെയ്യു­ന്നു. ‘ഈണ’­ത്തി­ന്റെ ഉപ­ജ്ഞാ­താക്ക­ളിലൊ­രാൾ. പല പല നാടു­കൾ താണ്ടി അവ­സാനം ആഫ്രി­ക്ക­യിൽ. 2005 ൽ എം.കെ. അർജ്ജു­നൻ ഈണം നൽകി ജയ­ച്ചന്ദ്രൻ ആല­പിച്ച “എല്ലാം സ്വാമി”­യിൽ തുട­ങ്ങി കൊമേഷ്യലായും ഓൺലൈനായും പത്തൊൻപ­തോളം ആൽബ­ങ്ങളി­ലായി നൂറ്റിയിരുപതിൽ പരം ഗാന­ങ്ങൾ…..

Rajesh Raman | രാജേഷ് രാമൻ

നമസ്ക്കാരം ഞാൻ രാജേഷ് രാമൻ. ഒന്നര വയസ് പ്രായ­മുള്ള മകൾ ലക്ഷ്മി­യോടും ഭാര്യ സൗമ്യ­യോടു­മൊപ്പം ഇപ്പോൾ ലണ്ട­നിൽ താമ­സം. മാതാ­പിതാ­ക്കൾ കൊച്ചി­യിൽ. കുട്ടി­ക്കാല­ത്ത് തന്നെ സംഗീ­ത­ത്തോ­ടുള്ള അഭി­നി­വേശ­മുണ്ടാ­യിരു­ന്നു. ശ്രീ സി എസ് കൃഷ്ണ ഐയ്യർ, ശ്രീ നെടു­മ­ങ്ങാ­ട് ശശി­ധരൻ തുട­ങ്ങിയ ഗുരു­ക്കന്മാ­രിൽ നിന്നു സംഗീ­തം അഭ്യ­സി­ക്കാൻ കഴി­ഞ്ഞ­ത് എന്റെ സംഗീ­ത ജീവി­ത­ത്തി­ലെ വലിയ ഭാഗ്യ­ങ്ങളി­ലൊ­ന്നാ­യ് കരു­തുന്നു. ശ്വാസ­ത്തി­നോ­ളം പ്രധാ­ന­മായ ഒന്നാ­ണെ­നിക്ക് സംഗീതം..! ഈണം ആൽബ­ത്തിൽ പങ്കു ചേരാൻ കഴി­ഞ്ഞത് വലിയ ഭാഗ്യ­മായി കരു­തുന്നു.

മലയാളത്തൊടി നീളേ

" ഈ ഗാനത്തിനു മനോഹരമായി വയലിൻ വായിച്ച സുഷേണന് ഈണത്തിന്റെ പ്രത്യേക നന്ദി"

-------------------------------------------------------

പൂവേ..പൊലി പൂവേ..പൊലി പൂവേ..പൊലി പൂവേ….
പൂവേ..പൊലി പൂവേ..പൊലി പൂവേ…പൊലിപൂവേ….